Monday, July 28, 2014

തൗഹീദും ശിർക്കും - ഭാഗം - 5

​അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി 

പ്രിയപ്പെട്ട സഹോദരങ്ങളെ,

കഴിഞ്ഞ നാല് ഭാഗങ്ങളിൽ പറഞ്ഞത് തൗഹീദ് എന്ന നമ്മുടെ വിഷയത്തിന്റെ വളരെ അടിസ്ഥാനപരമായ, കാതലായ ഭാഗങ്ങൾ ആകുന്നു. അവകൾ  താഴെ കൊടുക്കുന്നു.

A. ആദിയിലും അവസാനത്തിലും ഉള്ളവൻ അല്ലാഹു.

B. ആദിയിൽ ഏകൻ ആയവനും, തന്റെ മുഴുവൻ നാമവിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും പരിപൂർണ്ണനായവൻ അല്ലാഹു.

C. ആദിയിൽ പരിപൂർണ്ണമായ തന്റെ ഏകത്വവും സർവാധികാരവും ഒരിക്കലും പങ്കുവെക്കാത്തവൻ  അല്ലാഹു. 

D. മുഇജിസത്തുകളിലൂടെ തന്റെ രാജാധികാരം പങ്കുവെക്കാത്തവൻ അല്ലാഹു.

E. തന്റെ എകത്വത്തിന്നു സൃഷ്ടികളുമായി യാതൊരു സാമ്യതയും  ഇല്ലാത്തവൻ അല്ലാഹു.

ഈ പറഞ്ഞ കാര്യങ്ങളിൽ ഓരോന്നും മനസ്സിലാക്കേണ്ട രീതിയിൽ മനസ്സിലാക്കിയില്ലെങ്കിൽ അതിന്റെ പര്യാവസാനം കുഫുറും,  അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കും ആയിരിക്കും എന്നത് ഓരോ ആളുകളും വളരെ ഗൌരവമായി കാണേണ്ടതാകുന്നു.

ഇതുവരെ പറഞ്ഞ മർമ്മപ്രധാനമായ കാര്യങ്ങളുടെ വെളിച്ചത്തിൽ ആണ്  തൗഹീദ് എന്നാൽ എന്താണ് എന്നും എങ്ങിനെയാണ് പണ്ഡിതന്മാർ തൗഹീദിനെ നിർവചിച്ചത്  എന്നും മനസ്സിലാക്കേണ്ടത്.

തൗഹീദ് 

"വഹ്ഹദ" എന്ന അറബി പദത്തിൽനിന്നുമാണ് 'തൗഹീദ്' എന്ന പദം വന്നത്. 'വഹ്ഹദ' എന്നാൽ അതിനർത്ഥം 'എകനാക്കി' എന്നതാണ്. അങ്ങിനെവരുമ്പോൾ ഉയർന്നു വരുന്ന രണ്ടു സുപ്രധാനമായ ചോദ്യങ്ങളാണ് ആരെയാണ് ഏകൻ ആകേണ്ടത്? എന്തിലാണ് ഏകൻ ആകേണ്ടത് ?

A. ഏകാനാക്കേണ്ടത് ആരെ ?

ഒരു സംശയവും ഇല്ല, ആദിയിലും അവസാനത്തിലും സർവ്വഗുണ സംബൂർണ്ണൻ ആയ അല്ലാഹുവിനെ ആകുന്നു ഏകാനാക്കേണ്ടത് , അവനെ മാത്രം ആകുന്നു ഏകാനാക്കേണ്ടത് .

'തൗഹീദ്' എന്ന് മറ്റൊരു പേരുള്ള പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ലെ ആദ്യത്തെ രണ്ടു വചനങ്ങൾ ഇമാം ഇബ്നു കസീർ (റഹി) വിശദീകരിച്ചത് ഈ വിഷയത്തിന്റെ രണ്ടാം ഭാഗത്ത് പറഞ്ഞത് ഇവിടെ ഓർക്കണം.

"(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. അല്ലാഹു സ്വാശ്രയനും ഏവര്‍ക്കും  ആശ്രയമായിട്ടുള്ളവനും ആകുന്നു." - ഖുർആൻ 112:1-2

يَعْنِي: هُوَ الْوَاحِدُ الْأَحَدُ، الَّذِي لَا نَظِيرَ لَهُ وَلَا وَزِيرَ، وَلَا نَدِيدَ وَلَا شَبِيهَ وَلَا عَدِيلَ، وَلَا يُطلَق هَذَا اللَّفْظُ عَلَى أَحَدٍ فِي الْإِثْبَاتِ إِلَّا عَلَى اللَّهِ، عَزَّ وَجَلَّ؛ لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അതായത്, അവൻ (അല്ലാഹു) ഏകനിൽ ഏകനാകുന്നു. അവന്ന് തുണ ഇല്ല, അവന്ന് സഹായി ഇല്ല, അവന്ന് എതിരാളി ഇല്ല, അവന്ന് സമപ്പെടുത്തിനോക്കുവാൻ ഒരാളില്ല. ഈ വാക്ക് ( അൽ  അഹദ്) സർവ്വശക്തനും പ്രതാപവാനുമായ അല്ലാഹുവിനല്ലാതെ മറ്റാർക്കും ഒരിക്കലും വകവെച്ചുകൊടുക്കുവാൻ പാടില്ല, കാരണം, അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

അപ്പോൾ ഏകൻ ആക്കേണ്ടത്, ആദിയിൽ ഏകനിൽ ഏകനായ, തുണ ഇല്ലാത്ത, സഹായി ഇല്ലാത്ത, എതിരാളി ഇല്ലാത്ത, സമപ്പെടുത്തി നോക്കുവാൻ വേറെ ഒരാൾ ഇല്ലാത്ത, സർവ്വശക്തനും പ്രതാപവാനുമായ അല്ലാഹുവിനെ ആകുന്നു.

കാര്യം അങ്ങിനെയാണെങ്കിൽ -

• ഏകൻ ആക്കേണ്ടത്  ആദിയിലും അവസാനത്തിലും ഒരിക്കലും ഇല്ലാത്ത മനുഷ്യനെ അല്ല.

• ഏകൻ ആക്കേണ്ടത്  ആദിയിലും അവസാനത്തിലും ഒരിക്കലും ഇല്ലാത്ത മലക്കിനെ  അല്ല.

• ഏകൻ ആക്കേണ്ടത്  ആദിയിലും അവസാനത്തിലും ഒരിക്കലും ഇല്ലാത്ത ജിന്നിനെ  അല്ല.

• ഏകൻ ആക്കേണ്ടത്  ആദിയിലും അവസാനത്തിലും ഒരിക്കലും ഇല്ലാത്ത ഒരു  സൃഷ്ടിയെയും  അല്ല.

എന്നാൽ, ഏകൻ ആകേണ്ടത് മനുഷ്യനെയോ, മലക്കിനെയോ, ജിന്നിനെയോ, ഏതെങ്കിലും ഒരു സ്രിഷ്ടിയെയോ ആണ് എന്നാണ് ആരെങ്കിലും വാദിക്കുന്നത് എങ്കിൽ, അവരുടെ പര്യാവസാനം കാലാകാലം നരഗം ഉറപ്പിക്കുന്ന ശിർക്കാണ് എന്നത് ഇവിടെ വളരെ ഗൌരവമായി ഉണർത്തുകയാണ്

B. ഏകാനാക്കേണ്ടത്  ഏതൊരു കാര്യത്തിൽ  ?

ആദിയിലും അവസാനത്തിലും ഉള്ള അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്, ഏതൊരു കഴിവുകളിലും പ്രവർത്തനങ്ങളിലും  അവൻ സർവ്വഗുണ സംബൂർണ്ണൻ ആയോ അതിൽ ആകുന്നു.

• ഏതൊരു നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അല്ലാഹു ആദിയിലും അവസാനത്തിലും ഏകൻ ആയോ, ആ നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

• ഏതൊരു നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അവന്നു തുല്യനായിട്ടു ഒരാളും തന്നെ ഇല്ലയോ, ആ നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

• ഏതൊരു നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അവനെ പോലെ എന്ന് പറയുവാൻ ആരും ഇല്ലയോ, ആ നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്. 

• ഏതൊരു നാമ-വിശേഷണങ്ങളും പ്രവർത്തനങ്ങളും ആരുമായും അവൻ പങ്കുവേചില്ലയോ, ആ നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

അല്ലാഹുവിന്റെ ഒരു ഉന്നതമായ നാമമായ 'സ്വമദ്' എന്നതിനെ മഹാനായ സ്വഹാബിവര്യൻ ഇബ്നു അബ്ബാസ്‌ (റ) വിശദീകരിച്ചത്, രണ്ടാം ഭാഗത്ത് പറഞ്ഞതിന്റെ പ്രസക്തമായ വരികൾ ഇവിടെ ഓർക്കേണ്ടതുണ്ട്.

 وَهُوَ الَّذِي قَدْ كَمُلَ فِي أَنْوَاعِ الشَّرَفِ وَالسُّؤْدُدِ، وَهُوَ اللَّهُ سُبْحَانَهُ، هَذِهِ صِفَتُهُ لَا تَنْبَغِي إِلَّا لَهُ، لَيْسَ لَهُ كُفْءٌ، وليس كمثله شيء، سبحان الله الواحد القهار

"വിവിധങ്ങളായ തന്റെ സർവാധികാരത്തിലും മന്യതയിലും എല്ലാം തന്നെ പരിപൂർണ്ണത ഉള്ളവൻ ആകുന്നു അവൻ. അവനാകുന്നു പരിശുദ്ധനായ അല്ലാഹു. ഈ പറഞ്ഞ വിശേഷണങ്ങൾ എല്ലാം തന്നെ അവൻ (അല്ലാഹു) അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല. അവന്നു തുല്യനായിട്ടു ഒരാളും തന്നെ ഇല്ല. അവനെ പോലെ എന്ന് പറയുവാൻ ഒരാളും തന്നെയില്ല. എല്ലാത്തിനേയും വെല്ലുന്ന, ഏകനായ അവൻ പരിശുദ്ധനാകുന്നു." - ഇബ്നു കസീർ(റഹി), ഖുർആൻ 112:1-2.

അതെ, യാതൊരാൾക്കും വകവെച്ചു കൊടുക്കുവാൻ പാടില്ലാത്ത അല്ലാഹുവിന്റെ സർവ്വ കഴിവുകളിലും, പ്രവർത്തനങ്ങളിലും  ആകുന്നു തീർച്ചയായും അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

കാര്യം അങ്ങിനെയാണെങ്കിൽ -

• അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെ കഴിവുകളിലോ പ്രവർത്തനങ്ങളിലോ അല്ല.

• അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന മലക്കിന്റെ കഴിവുകളിലോ പ്രവർത്തനങ്ങളിലോ അല്ല.

• അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ജിന്നിന്റെ കഴിവുകളിലോ പ്രവർത്തനങ്ങളിലോ അല്ല

• അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു സൃഷ്ടിയുടെയും ഏതെങ്കിലും കഴിവുകളിലോ പ്രവർത്തനങ്ങളിലോ അല്ല.

എന്നാൽ, ആദിയിലോ, അവസാനത്തിലോ ഒരിക്കലും ഇല്ലാത്ത, സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെയോ, ജിന്നിന്റെയോ, മലക്കിന്റെയോ, ഏതെങ്കിലും ഒരു സ്രിഷ്ടിയുടെയോ കഴിവിലോ, പ്രവർത്തനത്തിലൊ ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് എന്ന് ഒരാൾ വാദിച്ചാൽ, അത് അല്ലാഹുവിന്റെ കഴിവോ, പ്രവർത്തനമോ അവന്റെ സൃഷ്ടികളിൽ ആരോപിക്കുന്നതിനു തുല്യമാണ്, അത് പര്യാവസാനിക്കുന്നത് കാലാകാലം നരഗം ഉറപ്പിക്കുന്ന ശിർക്കിലെക്കാണ്, അല്ലാഹുവിൽ ശരണം.

ആദിയിൽ സർവ്വഗുണ സംബൂർണ്ണമായ, ആരുമായും ഒരിക്കലും പങ്കുവെക്കാത്ത, മുഇജിസത്തുകളിലൂടെ ഒരിക്കലും പങ്കുവെക്കാത്ത,  ആരുമായും ഒരു സാദ്രിശ്യവും ഇല്ലാത്ത, ആരുമായും ഒരു തുല്യതയും ഇല്ലാത്ത, അവനെ പോലെ എന്ന് പറയുവാൻ ഒരാൾ ഇല്ലാത്ത  അല്ലാഹുവിന്റെ അപാരമായ, അനന്തമായ കഴിവുകളിലും പ്രവർത്തനങ്ങളിലും ആകുന്നു ഉന്നതനും, പ്രതാപവാനുമായ അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

ഇത്തരുണത്തിൽ അല്ലാഹുവിനെ ഏകാനാക്കുന്നതിന്റെ പേരാകുന്നു 'തൗഹീദ്'.

തുടരും ഇൻഷാ അല്ലാഹു

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ
 ابو عبد المنان محمد نزامدين  ابن عبداللطيف

No comments:

Post a Comment